സെല്‍ഫിയെടുക്കുന്നതിനിടെ അപകടം;മൂന്ന് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സെൽഫിയെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. അനന്തഗിരി മലനിരകളിലെ മുലാഗുമ്മി വെള്ളച്ചാട്ടത്തിന് സമീപം വ്യാഴാഴ്ചയായിരുന്നു ദാരുണമായ സംഭവം.
തൃഷ (17), രത്‌നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്. എല്ലാവരും ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
വെള്ളച്ചാട്ടത്തിന്റെ വക്കിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടികൾ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
വനമേഖലയായതിനാൽ പെട്ടെന്ന് സഹായമെത്തിക്കാൻ വൈകിയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന നാലാമത്തെ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതാണ് ഈ അപകടം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?