തെലങ്കാനയിൽ മുതിർന്ന മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
യൂട്യൂബ് ചാനലിൻ്റെ ഓഫീസും പൊലീസ് പൂട്ടി സീല്‍ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വനിതാ മാധ്യമ പ്രവര്‍ത്തകപൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഗഡാഡന്ദയെയും സഹപ്രവർത്തക തൻവി യാദവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ വീട്ടിൽ കയറിയാണ് തൻവിയെയും അറസ്റ്റ് ചെയ്തത്. രേവതിയുടെ ഉടമസ്ഥതയിലുള്ള പള്‍സ് ന്യൂസ് ബ്രേക്ക് യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിച്ച സർക്കാർ വിരുദ്ധ വാർത്തയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കർഷകന്‍റെ ബൈറ്റിൽ അസഭ്യ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഹൈദരാബാദിലെ രേവതിയുടെ വീട്ടിൽ പുലര്‍ച്ചെ മഫ്തിയിലെത്തിയെ പന്ത്രണ്ട് പൊലീസുകാര്‍ രേവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേവതിയുടെ ഭർത്താവ് ചൈതന്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലിൻ്റെ ഓഫീസും പൊലീസ് പൂട്ടി സീല്‍ ചെയ്തു.
What's Your Reaction?






