രക്തത്തില്‍ കുളിച്ച് മൃതദേഹം; കര്‍ണാടക മുന്‍ ഡിജിപിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഭാര്യ കസ്റ്റഡിയില്‍
ചോദ്യം ചെയ്യാൻ ഇവരുടെ മകളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരു: കർണാടകയിലെ മുൻ ഡിജിപി ഓം പ്രകാശിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവി കസ്റ്റഡിയിൽ. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽക്കാർ പോലീസിന് മൊഴി നല്‍കി. ഓം പ്രകാശ് മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് പല്ലവി തന്നെയാണ്.
ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വീട്ടിൽ വേറെ ആരെങ്കിലും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യാൻ ഇവരുടെ മകളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
68കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 2015 മുതൽ 2017 വരെ കർണാടക പോലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
What's Your Reaction?






