പ്രളയക്യാമ്പിൽനിന്ന് മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക്; സത്യപ്രതിജ്ഞാ വേദിയിലെ കണ്ണീർക്കടലായി അമ്മാളു അമ്മ! രാഹുലും പ്രിയങ്കയും ചേർത്തുപിടിച്ച അപൂർവ്വ സ്നേഹക്കാഴ്ച
കേരളത്തെ വിറപ്പിച്ച പ്രളയനാളുകളിൽ നട്ടുവളർത്തിയ ആത്മബന്ധം ഒടുവിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ വേദിയിലും ഒരു വികാരനിർഭരമായ കാഴ്ച്ചയായി മാറി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും സീത ലക്ഷ്മി അമ്മാൾ എന്ന അമ്മാളു അമ്മയും തമ്മിലുള്ള ഈ അപൂർവ്വ സ്നേഹബന്ധം ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ഹൃദയം കീഴടക്കുകയാണ്. മകനെപ്പോലെയല്ല, സതീശൻ തനിക്ക് സ്വന്തം മകൻ തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് വികാരധീനയായാണ് ഈ അമ്മ ചടങ്ങിനെത്തിയത്.
2018-ലെ മഹാപ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് ക്യാമ്പിലെത്തി തന്നെ നെഞ്ചോട് ചേർത്തുവെച്ച സതീശനെ മക്കളില്ലാത്ത ആ അമ്മ ഇന്നും നന്ദിയോടെ ഓർക്കുന്നു. അന്ന് സ്നേഹത്തോടെ 'അമ്മാളു അമ്മ' എന്ന് ആദ്യമായി വിളിച്ചതും വി.ഡി. സതീശനായിരുന്നു.
വർഷങ്ങൾക്കിപ്പുറം സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയാണ് അമ്മ വേദിയിലെത്തിയത്. ചടങ്ങിനെത്തിയ അമ്മാളു അമ്മയെ വി.ഡി. സതീശനും എഐസിസി നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേർന്ന് വാരിപ്പുണർന്ന് സ്നേഹാദരങ്ങളോടെയാണ് സ്വീകരിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒട്ടും ചോർന്നുപോകാത്ത ആ കരുതലും സ്നേഹവും നിറഞ്ഞ പുഞ്ചിരിയോടെ അമ്മ വേദിയിൽ പങ്കുവെച്ചപ്പോൾ അത് സത്യപ്രതിജ്ഞാ ചടങ്ങിലെ ഏറ്റവും മനോഹരമായ ഏടായി മാറി.
What's Your Reaction?



