സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഓറെബ്രോ: സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് വെടിവെയ്പ് ഉണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്റ്റോക്കോ നഗരത്തില്‍നിന്ന് 200 കിമീ അകലെയുള്ള ഓറെബ്രോയിലാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു. നാലുപേരെ ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 20 വയസ് പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന കാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. മുന്‍പരിചയമില്ലാത്ത അക്രമിയാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.
വെടിവയ്പിലേക്ക് നയിച്ച വിഷയം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ സൗകര്യം നൽകുന്ന സ്ഥാപനത്തിലാണ് അക്രമം നടന്നത്. ഇതിനുപിന്നാലെ സമീപത്തുള്ള സ്കൂളുകളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
What's Your Reaction?






