കുണ്ടറ കസ്റ്റഡി മരണം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിണറായി വിജയൻ
കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുണ്ടറ സെസൈറ്റിമുക്ക് സ്വദേശി സിയാദാണ് കസ്റ്റഡിയിൽ നേരിട്ട മർദ്ദനത്തെ തുടർന്ന് മരിച്ചത്.
അയൽവാസിയായ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയിലാണ് ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടുകിട്ടാനായി പുലർച്ചെ വരെ കുടുംബം സ്റ്റേഷനിൽ കാത്തിരുന്നെങ്കിലും കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ പൊലീസ് മോചിപ്പിച്ചത്. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സിയാദിന്റെ വാരിയെല്ല് തകർന്ന് അണുബാധ ഉണ്ടായതായി കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
What's Your Reaction?

