ഡൽഹി: വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരേ സൈബറാക്രമണം. ഇന്ത‍്യ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ധാരണയായതിനു പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിനിര്‍ത്തലിനെയും അമേരിക്കന്‍ ഇടപെടലിനേയും അംഗീകരിക്കാനാകില്ലെന്ന് സൂചിപ്പിച്ചാണ് മിസ്രിയ്ക്ക് നേരം സൈബര്‍ ആക്രമണം നടക്കുന്നത്. സൈബർ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.
അതേസമയം വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തെ അപലപിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകളും മുന്‍ ഉദ്യോഗസ്ഥരും രംഗത്തെത്തി. വിക്രം മിസ്രി രാജ‍്യദ്രോഹിയും ചതിയനാണെന്നുമാണ് ചിലരുടെ കമന്‍റുകൾ.
ഇന്ത്യയ്ക്ക് നിലപാടുകളും നട്ടെല്ലുമുള്ള ഉന്നത ഉദ്യോഗസ്ഥരില്ലെന്നാണ് പല ഐഡികളില്‍ നിന്നും വരുന്ന ആക്ഷേപം. റോഹിംഗ‍്യൻ അഭയാർഥികൾക്ക് നിയമസഹായം ചെയ്തുകൊടുത്തുവെന്ന കാര‍്യങ്ങൾ ചൂണ്ടികാണിച്ചും ഇവർ വിമർശിച്ചു. മാത്രമല്ല മിസ്രിയുടെ കുടുംബ ഫോട്ടോകളും മറ്റും ട്രോളുകള്‍ നിര്‍മിക്കാനായി ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്.