ഇന്ത്യ-പാക്ക് അതിർത്തിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ച നിലയിൽ

അതിർത്തി മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി

Feb 22, 2026 - 20:25
Feb 22, 2026 - 20:25
 0
ഇന്ത്യ-പാക്ക് അതിർത്തിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ച നിലയിൽ

ചണ്ഡിഗഡ്/ശ്രീനഗർ: പഞ്ചാബിലെ ഗുരുദാസ്പുരിൽ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ചെക്പോസ്റ്റിലാണ് സംഭവം. ഇതിന് പിന്നാലെ അതിർത്തി മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർനാം സിങ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവരാണ് മരിച്ചത്.
ഉദ്യോഗസ്ഥരെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയതാണോ അതോ ഇവർ പരസ്പരം വെടിവച്ചതാണോ  എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡ്രോണുകൾ വഴി പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും ലഹരിമരുന്നും എത്താറുള്ള തന്ത്രപ്രധാനമായ മേഖലയാണിത്. സംഭവസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു.

മറ്റൊരു സംഭവത്തിൽ, ജമ്മു കശ്മീരിൽ സൈന്യം നടത്തിയ നിർണ്ണായക ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവർ ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) സംഘടനയിൽപ്പെട്ടവരാണെന്ന് സൈന്യം സ്ഥിരീകരിച്ചു. സൈന്യം, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ നടത്തിയത്. സംഭവസ്ഥലത്തുനിന്ന് രണ്ട് എകെ-47 റൈഫിളുകളും വൻതോതിൽ വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow