ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
മാത്രമല്ല ബില്ലുകൾ പിടിച്ചു വച്ചാലതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ രാഷ്ട്രപതിക്ക് സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രിം കോടതി നിർദേശിച്ചു. തമിഴ്നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.
ഗവർണർക്ക് പുറമെയാണ് സുപ്രിം കോടതി രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചത്. ഗവർണർ ബില്ലുകൾക്ക് അധികാരം നൽകുകയാണെങ്കിലതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ തീരുമാനം വീണ്ടും വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും നിർദേശത്തിൽ പറയുന്നു.