ദുരനുഭവം തുറന്നുപറഞ്ഞ് അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യക്കാർ
ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയിൽ പോകാൻ അനുവാദം നൽകിയതെന്ന് തിരിച്ചെത്തിയവർ പറയുന്നു.

ഡൽഹി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘം ബുധനാഴ്ച അമൃത്സറിലെത്തി. ഏറെ ദുരിതപൂർണ്ണമായ യാത്രയുടെ ഞെട്ടൽ ഇതുവരെയും ആരിൽ നിന്നും മാറിയിട്ടില്ല. കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ച് പരിമിതമായ സൗകര്യങ്ങളിൽ 40 മണിക്കൂർ ഇരുന്നായിരുന്നു യാത്ര.
104 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിലെ 48 പേരും 25 വയസിൽ താഴെ പ്രായമുള്ളവരാണ്. സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. ആദ്യം എത്തിയ സംഘത്തിൽ 25 സ്ത്രീകളും 12 കുട്ടികളും ഉണ്ടായിരുന്നു. ഗുജറാത്ത്, ഹരിയാന സ്വദേശികളായ 33 പേര്‍ വീതവും പഞ്ചാബ് സ്വദേശികളായ 30 പേരും യുപി, മഹാരാഷ്ട്രക്കാരായ മൂന്ന് പേര്‍ വീതവും ചണ്ഡീഗഡുകാരായ രണ്ട് പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നാല് വയസുള്ള കുട്ടിയും ഈ ദുരിത യാത്രയിൽ ഉണ്ടായിരുന്നു.
അമേരിക്കൻ ബോർഡർ പട്രോൾ അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയിൽ പോകാൻ അനുവാദം നൽകിയതെന്ന് തിരിച്ചെത്തിയവർ പറയുന്നു.
What's Your Reaction?






