യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യ

2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മെഹ്ദിയെ തൻ്റെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് ലഭിക്കാൻ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നിമിഷയെ 2020ൽ യെമെനിലെ കീഴ് കോടതി വധശിക്ഷ വിധിച്ചത്.

Dec 31, 2024 - 18:13
 0  4
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ


യെമൻ പൗരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നഴ്‌സായ നിമിഷ പ്രിയയ്ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മെഹ്ദിയെ തൻ്റെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് ലഭിക്കാൻ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നിമിഷയെ 2020ൽ യെമെനിലെ കീഴ് കോടതി വധശിക്ഷ വിധിച്ചത്. തുടർന്ന് യെമൻ സുപ്രീം കോടതി ഈ വർഷം നവംബറിൽ വധശിക്ഷ സ്ഥിരീകരിക്കുകയായിരുന്നു.

ഒരു ദശാബ്ദത്തിലേറെയായി യെമനിൽ താമസിക്കുന്ന നഴ്‌സ് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക കാരണങ്ങളാൽ ഭർത്താവും മകളും ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, മെഹ്ദിയുടെ സഹായത്തോടെ യെമനിൽ പ്രിയ സ്വന്തം ക്ലിനിക്ക് സ്ഥാപിച്ചു.

2015-ൽ കേരളത്തിൽ ഒരു മാസത്തെ താമസത്തിനായി മെഹ്ദി പ്രിയയെ അനുഗമിച്ചു, അവിടെ നഴ്‌സിൻ്റെ ഭർത്താവുമൊത്തുള്ള വിവാഹ ഫോട്ടോ മോഷ്ടിക്കുകയും താൻ അവളെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെടാൻ കൃത്രിമം കാണിക്കുകയും ചെയ്തു.

നിമിഷയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ, മെഹ്ദി നഴ്സിനെ വർഷങ്ങളോളം പീഡിപ്പിക്കുകയും യെമൻ വിട്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ പാസ്‌പോർട്ട് എടുത്തുകൊണ്ടുപോവുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. ഇയാൾ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും പലതവണ തോക്കിന് മുനയിൽ നിർത്തിയെന്നും അമ്മ ആരോപിച്ചു. മെഹ്ദി ക്ലിനിക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിമിഷയുടെ എല്ലാ ആഭരണങ്ങളും കൈവശപ്പെടുത്തുകയും ചെയ്തതായും നിമിഷയുടെ മാതാവ് അവകാശപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow