ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവായി നിർമാനായക മൊഴികൾ. അഗ്നിരക്ഷാസേനയും പൊലീസുമാണ് കേസിൽ നിർണായക മൊഴി നൽകിയത്.
യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്നാണ് ഇവരുടെ മൊഴി. സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുൻപാകെയാണ് ഇവർ മൊഴി നൽകിയത്. നേരത്തെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്നായിരുന്നു ഇവർ മൊഴി നൽകിയത്. ഡല്‍ഹി ഫയര്‍ഫോഴ്‌സ് ചീഫ് അതുല്‍ ഗാര്‍ഗാണ് നേരത്തെ മൊഴി നൽകിയത്.
എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഡൽഹി പോലീസ് കമ്മിഷണർ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എന്നിവരാണ് ഇപ്പോൾ മൊഴി നൽകിയത്.