വത്തിക്കാൻ: മാർപാപ്പയുടെ അവസാന നിമിഷങ്ങൾ വിവരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സെർജിയോ ആൽഫിയേരി രംഗത്തെത്തി. തിങ്കളാഴ്ച അതിരാവിലെ വത്തിക്കാനിലേക്ക് ഡോക്ടറെ വിളിപ്പിപ്പിച്ചിരുന്നു. ഡോക്ടർ അവിടെ എത്തിയപ്പോഴ്ൽ കണ്ടത് കണ്ണുതുറന്നു കിടക്കുന്ന പപ്പയെയാണ്. എന്നാൽ വിളിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ലെന്നും ഡോക്ടർ പറയുന്നു. കോമയിലേക്ക് വീണ ഫ്രാൻസിസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നത്.
പാപ്പ തന്റെ അവസാന നിമിഷങ്ങളിൽ വേദന അറിഞ്ഞിരുന്നില്ലെന്നാണ് ഡോക്ടർ പറയുന്നത്. പെട്ടെന്നായിരുന്നു മരണമെന്നും സെർജിയോ ആൽഫിയേരി പറയുന്നു. മരിക്കുന്നതിന്റെ തലേദിവസം ഈസ്റ്റർ അനുഗ്രഹം നൽകാൻ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയിരുന്നു.ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇത് ലോകജനതയെ തന്നെ ഞെട്ടിച്ചതായിരുന്നു.
ആസമയം ജെമെല്ലി ആശുപത്രിയിലേക്ക് പാപ്പയെ മാറ്റുന്നതും അത്ര എളുപ്പമല്ലായിരുന്നു. മാത്രമല്ല വസതിയിൽവെച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ അങ്ങനെ കൊണ്ടുപോയിരുന്നെന്നെങ്കിൽ, ആ വഴിയിൽ പാപ്പ മരണപ്പെട്ടേനെ എന്നും ആൽഫിയെരി പറയുന്നു.