ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗക്കേസിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് ഉത്തരവ്. ബലാത്സംഗം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു.
ജൂൺ രണ്ടിന് ജഡ്ജി എം രാജലക്ഷ്മി ശിക്ഷാവിധി പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക‍്യാംപസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ജ്ഞാനശേഖരൻ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് ക്യാമ്പസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നതായി അതിജീവിത മൊഴി നൽകിയിരുന്നു.ഒപ്പമുണ്ടായ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.