കഴുത്തറുത്ത് ചവറ്റ് കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു
സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.

ഭോപ്പാൽ: കഴുത്തറുത്ത് ചവറ്റ് കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. പെൺകുഞ്ഞുണ്ടായതിലെ ദേഷ്യത്തിലാണ് ക്രൂര കൃത്യം നടത്തിയത്. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. ചവിട്ട് കൂനയിൽ കഴുത്ത് അറുത്ത നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്.
തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്ഗഡിലെ ചവറ് കൂനയിൽ രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. വഴിയാത്രക്കാരനാണ് കുഞ്ഞിനെ ആദ്യം കണ്ടത്.
തുടർന്ന് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഭോപ്പാലിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുഞ്ഞിന് ആശുപത്രി അധികൃതർ പിഹു എന്ന് പേരിട്ടു. സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.
What's Your Reaction?






