സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു പിന്നാലെ രക്തസ്രാവം, യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍, പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചതാണ്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട്, രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു.
വീട്ടുകാർ അതിനു സമ്മതിച്ചു. മൂന്നുമണിയോടെ ഹൃദയ തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വൈകിട്ട് ആറുമണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നു.
What's Your Reaction?






