തിരുവനന്തപുരം: വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും രംഗത്ത്. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. കേസിന് പിന്നില്‍ ആരുടെയോ കുബുദ്ധിയുണ്ടെന്നും ഇത് ഗൂഢാലോചനയാണെന്നുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്.
മാത്രമല്ല തങ്ങള്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസ് സ്വീകരിച്ചത്. കമ്പനിയുടെ ക്യൂആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്ന് മറ്റൊരു ക്യൂആർ കോഡ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിൻ്റെ പേരിൽ കേസ് നൽകിയതിന് പിന്നാലെ അവർ നൽകിയ വ്യാജ കൗണ്ടർ കേസാണിതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. അവര്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകള്‍ കൈവശമുണ്ട് എന്നാണ് കൃഷ്ണകുമാറും മകളും പറയുന്നത്.
പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകൾ ദിയ കൃഷ്ണ പറഞ്ഞു. ഒരു ജീവനക്കാരിയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി വിളിച്ചെന്ന് ദിയ പറയുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ജി കൃഷണകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.