വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്‍റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലി പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍റെ വക്കീൽ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റും ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമായ കെ. ഉവൈസ് ഖാൻ ആണ് വക്കാലത്ത് ഒഴിഞ്ഞത്. ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന പരാതി കെപിസിസി പ്രസിഡന്‍രിന് ലഭിച്ചിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലി പരാതി നൽകിയിരുന്നു.
അതേസമയം, അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. ഇയാളെ അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ ആറരയോടെ പാങ്ങോട് സ്റ്റേഷനിലാണ് സംഭവം. രാത്രി ഉറങ്ങാതെ ഇരിക്കുന്നതിനാൽ തലകറക്കമുണ്ടായതാകാമെന്ന് പോലീസ് പറയുന്നു. അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്.
കൊല്ലപ്പെട്ട മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചിരുന്നു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാന്‍ വെളിപ്പെടുത്തിയത്.
What's Your Reaction?






