തിരുവനന്തപുരം : ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസമാണ് ഡോ ഹാരിസൺ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി ചൂണ്ടി കട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ഇതിനു പിന്നാലെ വൻ വിവാദമാണ് ഉണ്ടായത്.
മെഡിക്കൽ കോളെജിലെ ഉപകരണക്ഷാമം സംബന്ധിച്ച ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ ആരോപണങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും നമ്മുടെ ആശുപത്രികളിൽ രോഗികളുടെ ബാഹുല്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രോബിന് 3000 രൂപ കൂടി. കൂടിയ വിലയ്ക്ക് വാങ്ങിയാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകും. അഴിമതി എന്ന് ആരോപണം വരും. ഈ വിഷയം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസെന്നും മന്ത്രി വ്യക്തമാക്കി.