ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ജീവപരന്ത്യം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കുറഞ്ഞത് 30 വർഷം കഴിയാതെ ഇയാളെ പുറത്തു വിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും കോടതി നിർദേശിച്ചു. കുറഞ്ഞത് 30 വർഷം കഴിയാതെ ഇയാളെ പുറത്തു വിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്. കൂടാതെ 90,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഡോക്യുമെന്ററി, ഫോറൻസിക് തെളിവുകൾ എന്നിവയിലൂടെ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി വിധിച്ചു. 2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചു.