അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല; ബജറ്റിൽ അവഗണനയെന്ന് എം.പിമാർ; നികുതി നിയമങ്ങളിൽ വൻ മാറ്റം

രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിലും കേരളത്തെ ഉൾപ്പെടുത്തിയില്ല

Feb 1, 2026 - 12:31
Feb 1, 2026 - 12:31
 0
അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല; ബജറ്റിൽ അവഗണനയെന്ന് എം.പിമാർ; നികുതി നിയമങ്ങളിൽ വൻ മാറ്റം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന് തിരിച്ചടിയായി റെയിൽവേ പ്രഖ്യാപനങ്ങൾ. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിലും (High-speed rail corridors) കേരളത്തെ ഉൾപ്പെടുത്തിയില്ല. ഇതേത്തുടർന്ന് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതിവേഗ റെയിൽ ഇടനാഴികൾ: മുംബൈ - പുണെ, പുണെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ഡൽഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച പാതകൾ. അപൂർവ ധാതുഖനനം ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.

പുതുതായി പ്രഖ്യാപിച്ച 12 ജലപാതകളിലും കേരളത്തിന് ഇടം ലഭിച്ചില്ല. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നികുതി നിയമങ്ങൾ ലളിതമാക്കും. റിട്ടേൺ സമർപ്പിക്കാൻ ജൂലൈ 31 വരെ സമയമുണ്ടാകും.

പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനുള്ള നികുതി കുറച്ചു. വിദേശയാത്രയ്ക്കുള്ള ടിസിഎസ് (TCS) 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് 2 ശതമാനമായി കുറച്ചു. വാഹനപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ഈടാക്കില്ല. ക്ലൗഡ് സർവീസുകൾക്ക് 2047 വരെ 'ടാക്സ് ഹോളിഡേ' പ്രഖ്യാപിച്ചു. എന്നാൽ വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നൽകുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow