പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു
പാകിസ്ഥാന്‍ പൗരൻമാരായ ലഷ്കർ ഭീകരരാണിവരെന്നു പിടിയിലായവർ സമ്മതിച്ചു

ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റു ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്ക്ക് കൈമാറി. പാകിസ്ഥാന്‍ പൗരൻമാരായ ലഷ്കർ ഭീകരരാണിവരെന്നു പിടിയിലായവർ സമ്മതിച്ചു.
ഭീകരവാദികൾക്ക് ഇരുവരും ചേർന്നാണ് താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തിയത്. ഏപ്രിൽ 22ന് നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തശേഷമാണ് എൻഐഎ രണ്ടുപേരെ അറസ്റ്റു ചെയ്തത്. ഭീകരുമായി ബന്ധമുള്ള നൂറോളം വീടുകളിൽ ജമ്മു കശ്മീർ പൊലീസും തിരച്ചിൽ നടത്തി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നും ഭീകരാക്രമണത്തിൽ രക്ഷപ്പെട്ടവരിൽനിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചിരുന്നു.
What's Your Reaction?






