ഹേമചന്ദ്രൻ വധക്കേസ്: വിദേശത്ത് ഒളിവിലായിരുന്ന ലിബ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതി ലിബ (41) കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് എത്തിയ ഇവരെ പൊലീസ് നേരത്തെ നൽകിയ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. തുടർന്ന് അന്വേഷണസംഘത്തിന് കൈമാറും.
ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായ ലിബ വിദേശത്തേക്ക് കടന്നിരുന്നു. ഹണി ട്രാപ്പ് കോളിലൂടെ ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് എത്തിക്കാൻ സഹായിച്ചതായി 445 പേജുള്ള കുറ്റപത്രത്തിൽ അന്വേഷണസംഘം വ്യക്തമാക്കുന്നു.
കൊലപാതകക്കുറ്റം ഉൾപ്പെട്ട കേസായതിനാൽ വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്റ്റ്. കേസിലെ മുഖ്യപ്രതി നൗഷാദ് ഉൾപ്പെടെ മറ്റ് അഞ്ച് പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
What's Your Reaction?



