കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരത; മോഷണക്കുറ്റം ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമം
കൊല്ലം പുനലൂരിലെ ബോർഡിങ് സ്കൂളിൽ ആറാം ക്ലാസുകാരനെതിരെ നടന്ന ക്രൂരമായ പീഡനം ഞെട്ടലുണ്ടാക്കുന്നു. വെട്ടിത്തിട്ട ലിവിങ് വാട്ടർ ബോർഡിങ് സ്കൂളിലെ പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ ശിക്ഷിക്കാൻ ശ്രമിച്ചത്. താൻ പണമെടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചു പറഞ്ഞിട്ടും അത് കേൾക്കാൻ തയ്യാറാകാതെ വാർഡനും പാചകക്കാരനും ചേർന്ന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്വദേശികളായ ലിജു കുമാർ, ടോം എന്നിവരെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമത്തിനെതിരെ കടുത്ത നടപടികൾ വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
What's Your Reaction?