'എമ്പുരാന്‍, ഹിന്ദുത്വം വെട്ടിമാറ്റുന്ന വംശഹത്യാ ചരിത്രം'; തിരുവനന്തപുരത്ത് ടേബിള്‍ ടോക്ക് നാളെ, പ്രമുഖര്‍ പങ്കെടുക്കും
എമ്പുരാൻ സിനിമയ്‌ക്കെതിരെ ജനാധിപത്യവിരുദ്ധമായും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടും സംഘപരിവാർ പ്രസ്ഥാനങ്ങൾ കേന്ദ്രസർക്കാർ ഏജൻസിയായ സെൻസർ ബോർഡ് വഴി നടത്തിയ പ്രതിലോമകരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ഈ സിനിമയും, തുടർന്നുണ്ടായ സ്ഥിതിഗതികളുമാണ് ടേബിള്‍ ടോക്കില്‍ ചര്‍ച്ച ചെയ്യുന്നത്.

തിരുവനന്തപുരം: എമ്പുരാന്‍, ഹിന്ദുത്വം വെട്ടിമാറ്റുന്ന വംശഹത്യാ ചരിത്രം എന്ന വിഷയത്തില്‍ നാളെ (ചൊവ്വാഴ്ച) തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വൈകിട്ട് 4.30ന് ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു. ടേബിള്‍ ടോക്കില്‍ പ്രമുഖര്‍ പങ്കെടുക്കും. ഗുജറാത്ത് ടു എമ്പുരാന്‍ എന്ന വിഷയം ഡോ. ടി.എസ്. ശ്യാം കുമാര്‍ അവതരിപ്പിക്കും. അഭിനയത്രിയും സാമൂഹിക പ്രവർത്തകയുമായ മാലാപാര്‍വ്വതിയും കെ. അജിതയും ഐക്യദാര്‍ഢ്യം അറിയിക്കും.
വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് തീയറ്ററുകളില്‍ എത്തിയിരുന്നു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തിയത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയിരുന്നു. എമ്പുരാൻ സിനിമയ്‌ക്കെതിരെ ജനാധിപത്യവിരുദ്ധമായും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടും സംഘപരിവാർ പ്രസ്ഥാനങ്ങൾ കേന്ദ്രസർക്കാർ ഏജൻസിയായ സെൻസർ ബോർഡ് വഴി നടത്തിയ പ്രതിലോമകരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ഈ സിനിമയും, തുടർന്നുണ്ടായ സ്ഥിതിഗതികളുമാണ് ടേബിള്‍ ടോക്കില്‍ ചര്‍ച്ച ചെയ്യുന്നത്.
എമ്പുരാന്‍ പൂർണ്ണമായ അർത്ഥത്തിൽ ഒരു രാഷ്ട്രീയ സിനിമയല്ല. ഒരു പോപ്പുലർ സിനിമ കച്ചവട സിനിമ മാത്രമാണ്. അതിന്‍റെ സാങ്കേതികത, ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില ദൃശ്യ ചാരുതകൾ ഫ്രെയിമുകൾ ഒക്കെ മലയാള സിനിമയുടെ പാൻ ഇന്ത്യൻ കമ്പോളത്തേക്കുള്ള വളർച്ചയെ അടിവരയിടുന്ന ഒന്നാണ്. അങ്ങനെ കൃത്യമായ കച്ചവട സാധ്യതകൾ അതിനുചേരുന്ന ചേരുവകകള്‍ ഒക്കെയുള്ള ഒരു സിനിമ എന്തുകൊണ്ടാണ് സംഘപരിവാറിനെ വിളറിപിടിപ്പിക്കുന്നത് എന്ന പ്രസക്തമായ ചോദ്യവും ടോക്കില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
2002ലെ ഗുജറാത്തിൽ നടന്ന സ്റ്റേറ്റ് സ്പോൺസേർഡ് ആയിട്ടുള്ള മുസ്ലീം വംശഹത്യ, അതിൻറെ ഭയാനകമായ ദൃശ്യാവിഷ്കാരം വീണ്ടും പബ്ലിക് മെമ്മറിയിലേക്ക് എമ്പുരാൻ കൊണ്ടുവരുന്നുണ്ട്. സിനിമയിൽ സംഘപരിവാർ നടത്തുന്നതായി ദ്യോതിപ്പിക്കുന്ന വയലൻസിൻ്റെ ആവിഷ്കാരത്തോട് സംഘപരിവാറിന് വലിയ അതൃപ്തി തോന്നാനിടയില്ല. സവർണ്ണ ഹിന്ദു ഇതരമായ മനുഷ്യരെ ഭയം ജനിപ്പിച്ച്, വരുതിയിലാക്കി അടിമകളാക്കി ഭരിക്കാൻ താല്പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ചിത്രീകരണങ്ങൾ ഒരു നേട്ടമാണ് എന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
'കർസേവകർ യാത്ര ചെയ്ത ട്രെയിൻ ഗോദ്രയിൽ വച്ച് മുസ്ലിങ്ങളായ ആളുകൾ തീവച്ചു നശിപ്പിച്ചു എന്ന ഒരു വലിയ നുണപ്രചരണം നടത്തുകയും അതിനോടുള്ള പ്രതികാരമെന്ന നിലയിൽ ന്യായീകരണം ചമച്ചു കൊണ്ട് വളരെ ആസൂത്രിതമായാണ് ഗുജറാത്തിൽ ഈ മുസ്ലിം വംശഹത്യ അവർ നടത്തിയത്.
ഗോദ്രയിൽ ട്രെയിനിന് തീവച്ചത് മുസ്ലീങ്ങളാണ് എന്നുള്ള വ്യാജ പ്രചരണത്തെ എമ്പുരാൻ സിനിമ ഏറ്റെടുക്കുന്നില്ല എന്നതാണ് സംഘപരിവാറിന്റെ പ്രശ്നം. പെരും നുണകൾ പ്രചരിപ്പിച്ചു കൊണ്ട് അതിൻറെ പിൻബലത്തിൽ വയലൻസ് അഴിച്ചുവിട്ട് ഹിംസാത്മകമായാണ് സംഘപരിവാർ രാഷ്ട്രീയ ഭരണം നേടിയത് (നേടുന്നത്) എന്ന വസ്തുത ഈ നുണപ്രചരണം ഏറ്റെടുക്കാത്തതിലൂടെ സിനിമ പറയുന്നുണ്ട്.
എന്തുതന്നെയായാലും, എമ്പുരാനിലൂടെ ഉയർന്നുവന്ന രാഷ്ട്രീത്തെ ഹോൾഡ് ചെയ്യാതെ അതിനെ അതിന്‍റെ അണിയറ പ്രവർത്തകരെല്ലാവരും തള്ളിപ്പറഞ്ഞാലും സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ സിനിമ പറയുന്ന രാഷ്ട്രീയത്തിന് വളരെ പ്രാധാന്യമുണ്ട്,' ടേബിള്‍ ടോക്ക് സംഘാടകർ കൂട്ടിച്ചേർത്തു.
What's Your Reaction?






