ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
സർവീസുകൾ മുടങ്ങുന്നതും യാത്രക്കാരുടെ ദുരിതവും കണക്കിലെടുത്ത് ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറക്കാൻ മന്ത്രാലയം നിർദേശിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സർവീസുകൾ മുടങ്ങുന്നതും യാത്രക്കാരുടെ ദുരിതവും കണക്കിലെടുത്ത് ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറക്കാൻ മന്ത്രാലയം നിർദേശിച്ചു.
കേന്ദ്ര നിർദേശത്തെത്തുടർന്ന് ഇൻഡിഗോ തങ്ങളുടെ പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഡിസംബർ ആദ്യം ഉണ്ടായിരുന്ന 2008 സർവീസുകൾ ഇപ്പോൾ 1879 ആയി കുറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. അവിടെ മാത്രം 52 സർവീസുകൾ വെട്ടിക്കുറച്ചു.
നിലവിൽ ദൈർഘ്യം കുറഞ്ഞ സർവീസുകളെയാണ് പ്രാഥമികമായി ഒഴിവാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്‌ക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നാണ് വിവരം.
വിമാനക്കമ്പനി സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും കനത്ത പിഴ ചുമത്താനും ഡിജിസിഎ (DGCA) ശുപാർശ ചെയ്തതായാണ് സൂചന. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വിമാനങ്ങളുടെ റദ്ദാക്കലും ആകാശയാത്രയിലെ തുടർച്ചയായ പ്രതിസന്ധികളുമാണ് നടപടിക്ക് കാരണമായത്.
What's Your Reaction?

