ചോറ്റാനിക്കരയിൽ അക്രമത്തിനിരയായ പെൺകുട്ടി മരിച്ചു
പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു.കഴിഞ്ഞ അഞ്ചു ദിവസമായി പെൺകുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെയും ഇയാൾ പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പല തവണ പറഞ്ഞെങ്കിലും ബന്ധം തുടരുകയായിരുന്നു.
ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയതിൻ്റെയും കയ്യിൽ മുറിവേറ്റതിൻ്റെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?






