'മുതലക്കണ്ണീർ കൊണ്ട് കാര്യമില്ല': കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ എം.പി മന്ത്രിയെ വിമർശിച്ച് സുപ്രീം കോടതി, എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ടു
മെയ് 15 ന് വാദം കേൾക്കുമ്പോൾ, കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് "നിരുത്തരവാദപരമായ" പരാമർശം നടത്തിയതിന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഷായെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

ഡൽഹി: മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി കുൻവർ വിജയ് സിങ്ങിന് കനത്ത തിരിച്ചടിയായി, കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
ഷായുടെ ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, അദ്ദേഹം നടത്തിയ ക്ഷമാപണത്തെ ചോദ്യം ചെയ്യുകയും തന്റെ വാക്കുകൾക്ക് ക്ഷമാപണം നടത്താൻ അദ്ദേഹം കോടതിയലക്ഷ്യമൊന്നും നടത്തിയിട്ടില്ലെന്ന് പറയുകയും ചെയ്തു. "തികച്ചും ചിന്താശൂന്യമായി നിങ്ങൾ നടത്തിയ മോശം പരാമർശങ്ങൾ... ഞങ്ങൾക്ക് ഈ ക്ഷമാപണം ആവശ്യമില്ല," സുപ്രീം കോടതി അദ്ദേഹത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു.
നാളെയോടെ എസ്.ഐ.ടി രൂപീകരിക്കാൻ പോലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. അതേസമയം അനന്തരഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഷായുടെ ശ്രമമാണിതെന്നും കോടതി നിരീക്ഷിച്ചു.
"മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു എസ്.ഐ.ടി രൂപീകരിക്കുകയാണ് ഞങ്ങൾ, ഒരാൾ ഐ.ജി അല്ലെങ്കിൽ ഡി.ജി.പി റാങ്കിലുള്ള ആളായിരിക്കണം. അവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. ഇതൊരു ലിറ്റ്മസ് ടെസ്റ്റാണ്, സംസ്ഥാനം എസ്.ഐ.ടി റിപ്പോർട്ട് ഞങ്ങൾക്ക് സമർപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," കോടതി പറഞ്ഞു.
അതേസമയം കോടതി ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും അന്വേഷണത്തിൽ പങ്കുചേരാൻ ഉത്തരവിടുകയും ചെയ്തു.
ഈ വിഷയത്തിൽ എം.പിയുടെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതി കൂട്ടിച്ചേർത്തു, "എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം നിങ്ങൾ എന്താണ് ചെയ്തത്? ഏതുതരം കുറ്റകൃത്യമാണ് നടന്നതെന്ന് എസ്.എച്ച്.ഒ പരിശോധിച്ചിട്ടുണ്ടോ? അതിന്റെ സ്ഥിതി എന്താണ്," കോടതി ആരാഞ്ഞു.
വിഷയത്തിൽ സംസ്ഥാനം ഇതിനോടകം "കൂടുതൽ എന്തെങ്കിലും" ചെയ്തിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മെയ് 15 ന് വാദം കേൾക്കുമ്പോൾ, കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് "നിരുത്തരവാദപരമായ" പരാമർശം നടത്തിയതിന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഷായെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ സംയമനം പാലിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു, പ്രത്യേകിച്ച് രാജ്യം ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ (ഓപ്പറേഷൻ സിന്ദൂർ).
മെയ് 14 ന്, മധ്യപ്രദേശ് ഹൈക്കോടതി - വിഷയത്തിൽ ഷായുടെ നിരുത്തരവാദപരമായ പരാമർശങ്ങൾക്കെതിരെ സ്വമേധയാ കേസെടുത്ത് - ഷായുടെ അഭിപ്രായത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന്, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152, 196(1)(ബി), 197(1)(സി) എന്നിവ പ്രകാരം ഷായ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
തുടർന്നാണ് നിരുത്തരവാദപരമായ പരാമർശങ്ങൾക്ക് തനിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാ സുപ്രീം കോടതിയെ സമീപിച്ചത്.
What's Your Reaction?






