ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാൻ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചത്.
ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായാൽ പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. അതല്ല ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാക് അധിനിവേശ കശ്മീരിരും അതിർത്തി കടന്നുള്ള ഭീകരതയ്ക്കും എതിരെയും മാത്രമേ പാകിസ്താനുമായി ചർച്ച ചെയ്യൂ എന്നാണ് ഇന്ത്യ നേരത്തെ നിലപാട് അറിയിച്ചിരുന്നത്.