പി.പി ദിവ്യയെ പിന്തുണയ്ക്കുന്നവര്‍ ആരെല്ലാം, ഉദ്ദേശ്യമെന്ത്?
അവര്‍ പ്രശ്നക്കാരി ആണെന്നുള്ള തരത്തിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഇതില്‍ ദുരൂഹതയുണ്ട്

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പിന്തുണയ്ക്കുന്നവര്‍ പ്രമുഖരാണെന്ന് റിപ്പോര്‍ട്ടുകള്‍.
കേസില്‍ പി.പി ദിവ്യ തെറ്റുകാരിയാണോ എന്ന് കോടതിയുടെ അന്വേഷണത്തിലിരിക്കുന്നതെയുള്ളൂ. ഈ സാഹചര്യത്തില്‍ അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതില്‍ പരിധിയുണ്ടെന്നും അതുകൊണ്ട് പിന്തുണയ്ക്കണമെന്നുമാണ് അനുകൂലിക്കുന്നവരുടെ പക്ഷം.
സി.പി.എമ്മിന്റെ അനുഭാവികളാണ് മരിച്ച നവീനും പി.പി ദിവ്യയും. നവീന്റേത് ആത്മഹത്യ ആണെന്നുള്ള തരത്തിലാണ് ആദ്യം ചാനലുകള്‍ പോലും ചര്‍ച്ച ചെയ്തത്. അവര്‍ പ്രശ്നക്കാരി ആണെന്നുള്ള തരത്തിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഇതില്‍ ദുരൂഹതയുണ്ട് എന്നാണ് ദിവ്യയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ഇക്കാര്യം ഇടത് സഹയാത്രികനായ റെജി ലൂക്കോസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. പി.പി ദിവ്യയെ ക്രൂരമായി ക്രൂശിച്ചവര്‍ അവര്‍ ചെയ്ത തെറ്റെന്തെന്ന് കൃത്യമായി പറയുന്നില്ല. കാരണം ദിവ്യ തെറ്റു ചെയ്തു എന്ന ബോധ്യമില്ലാത്തതു കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
വാര്‍ത്താദാരിദ്ര്യം നേരിടുന്നതും ജനകീയ അടിത്തറയുള്ള സി.പി.എം വനിത നേതാവായതു കൊണ്ടും മാത്രമായുള്ള വ്യക്തിഹത്യയും വേട്ടയാടലും. സ്വയം കഠിനാധ്വാനം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ജനകീയ അടിത്തറയും വലിയ പ്രതീക്ഷയുള്ള പൊതുപ്രവര്‍ത്തകയുമായ ദിവ്യയെ ശരിയുടെ പക്ഷത്തു നിന്നതിന്റെ പേരില്‍ തകര്‍ക്കുക എന്നത് ചിലരുടെ അജണ്ടയായിരുന്നു. ഇതിനായി ഉദ്യോഗസ്ഥരെ അവര്‍ എന്തു ജനവിരുദ്ധ നിലപാടുകള്‍ എടുത്താലും വിമര്‍ശിക്കാന്‍ പാടില്ല എന്ന പൊതുബോധം രൂപപ്പെടുത്താന്‍ ചില മാധ്യമങ്ങളും മറ്റും കുറ്റകരമായി ചെയ്തു കൂട്ടി.
ഭാവിയുടെ വലിയ വാഗ്ദാനമായ കരുത്തയായ ഒരു വനിതാ നേതാവിനെ കുറ്റവാളിയായി വലിയൊരു സമൂഹവും കണ്ടു. കാള പെറ്റു എന്ന് കേട്ടപ്പോഴെ അവര്‍ കയറെടുത്തു. പിന്നെന്തു കൊണ്ടു വേട്ടയാടിയെന്നും അദ്ദേഹം ചോദിക്കുന്നു.
ഉദ്യോഗസ്ഥര്‍ പാവപ്പെട്ടവരുടെ ക്ഷേമപ്പെന്‍ഷന്‍ തട്ടിയെടുത്തതും അതുപോലെയുള്ള മറ്റ് കൈക്കൂലിക്കേസുകളുമെല്ലാം വാര്‍ത്തയാകുമ്പോള്‍ മരണപ്പെട്ടു പോയതു കൊണ്ടുമാത്രം അയാള്‍ വിശുദ്ധനാണെന്ന് പറയാന്‍ കഴിയുമോ? അവര്‍ തെറ്റുകാരിയാണെന്ന് ഉറപ്പിക്കാനാകാത്തതു കൊണ്ടുതന്നെ അവരെ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ പുറത്താക്കിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. കൂടാതെ കേസ് അന്വേഷണ വിധേയമാക്കിയാല്‍ മാത്രമേ ഈ വിഷയത്തിൽ ദിവ്യയുടെ പങ്കു വെളിപ്പെടുകയുള്ളൂ.
What's Your Reaction?






