മ്യാൻമറിലെ തട്ടിപ്പ് മാഫിയയ്ക്ക് അന്ത്യം: കുപ്രസിദ്ധ മിങ് കുടുംബത്തിലെ 11 പേരെ ചൈന വധിച്ചു

കൊലപാതകം, മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ തുടങ്ങി അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്

Jan 29, 2026 - 18:07
Jan 29, 2026 - 18:07
 0
മ്യാൻമറിലെ തട്ടിപ്പ് മാഫിയയ്ക്ക് അന്ത്യം: കുപ്രസിദ്ധ മിങ് കുടുംബത്തിലെ 11 പേരെ ചൈന വധിച്ചു

ബെയ്ജിങ്: മ്യാൻമർ ആസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ വൻകിട ഇന്റർനെറ്റ് തട്ടിപ്പുകളും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തിവന്ന 'മിങ്' കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. കൊലപാതകം, മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ തുടങ്ങി അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്.

സ്വയംഭരണ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 'നാല് വലിയ കുടുംബങ്ങളിൽ' ഒന്നായിരുന്നു മിങ് കുടുംബം. മ്യാൻമർ സൈന്യവുമായും പ്രാദേശിക സർക്കാരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഇവർ ഭരണകൂടത്തിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. കുടുംബനാഥൻ മിങ് ക്‌സ്യൂച്ചാങ് മ്യാൻമർ പാർലമെന്റ് അംഗമായിരുന്നു.

ഇന്റർനെറ്റ് തട്ടിപ്പ് കേന്ദ്രങ്ങൾ, മയക്കുമരുന്ന് ഉത്പാദനം, വേശ്യാവൃത്തി എന്നിവയായിരുന്നു ഇവരുടെ പ്രധാന മേഖലകൾ. പതിനായിരത്തിലധികം പേർ ഇവരുടെ കീഴിൽ ജോലി ചെയ്തിരുന്നതായി കരുതപ്പെടുന്നു. ഇവരുടെ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന തൊഴിലാളികളെ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രതിവർഷം 4,300 കോടി ഡോളറിലധികം തുക ഇത്തരം സംഘങ്ങൾ മോഷ്ടിക്കുന്നുണ്ടെന്ന് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് വ്യക്തമാക്കുന്നു. ചൈനീസ് പൗരന്മാരും ഇത്തരം തട്ടിപ്പുകൾക്ക് ഇരയായതോടെയാണ് 2023-ൽ ചൈന കർശന നടപടികൾ ആരംഭിച്ചത്.

കഴിഞ്ഞ നവംബറിൽ ചൈന ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും തലയ്ക്ക് 70,000 ഡോളർ വരെ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുടുംബനാഥനായ മിങ് ക്‌സ്യൂച്ചാങ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ മകൻ മിങ് ഗുവോപിങ്, ചെറുമകൾ മിങ് ഷെൻ ഷെൻ എന്നിവരടക്കം 11 പേരാണ് ഇപ്പോൾ വധിക്കപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow