പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേല്‍-ഇറാന്‍ യുദ്ധം
പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. അമേരിക്കൻ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ നടത്തുന്ന ഈ 'പ്രീ-എംപ്റ്റീവ്' (മുൻകരുതൽ ആക്രമണം) ആക്രമണത്തിൽ ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇസ്രയേലിലെ ചാനൽ 12 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇത് ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക നീക്കമാണ്.
ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഗൾഫ് ഓഫ് ഒമാൻ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കൻ നാവികസേനയുടെ MQ-4C ട്രൈറ്റൺ ഡ്രോണുകൾ വട്ടമിട്ടു പറക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് അത്യാധുനിക സെൻസറുകളുള്ള ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ഇറാനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ 'ചാനൽ 12' ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കൻ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.
ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെയുള്ള മുൻകരുതൽ നടപടിയായാണ് ഈ ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള പ്രദേശങ്ങളും ലക്ഷ്യമിട്ടതായാണ് സൂചന. ആക്രമണം ശക്തമായതോടെ ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
What's Your Reaction?