ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സെമിക്ക് പകരമായിട്ടാണ് മജീദ് ഖദാമിയെ ഇറാൻ നിയമിച്ചിരിക്കുന്നത്.
ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്. ജൂൺ 15നാണ് ഇസ്രയേൽ ആക്രമണത്തെ തുടർന്ന് മുൻ സൈനിക മേധാവി മുഹമ്മദ് കസെമി, റവല്യൂഷണറി ഗാർഡ് ഓഫീസറായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവർ കൊല്ലപ്പെടുന്നത്. നേരത്തെ ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഇൻ്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തലവനായി ജനറൽ മജീദ് ഖദാമി സേവനമനുഷ്ഠിച്ചിട്ടുണ്ട്.