കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നല്‍കി. മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് താരത്തോട് ഇന്ന് ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. ഇതിനിടെയാണ് ഹൈക്കോടതി താരത്തിന് സമയം നീട്ടി നൽകിയത്.
ഇതേ തുടർന്ന് ഈ മാസം 27ന് ഹാജരാകാൻ നടന് നിർദേശം നൽകിയതായി പോലീസ് വ‍്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
നേരത്തെ, കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തീരുമാനിച്ചിരുന്നത്. ലാഭ വിഹിതം നൽകിയില്ലെന്ന് ആരോപിച്ച് മരട് സ്വദേശിയായ സിറാജ് വലിയതുറ നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.