ആരോഗ്യമന്ത്രി ഐസിയുവിൽ; മുഖ്യമന്ത്രി എത്തി, ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയെന്ന് സഹപ്രവർത്തകർ

എക്സ്‌റേ ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമേ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Feb 25, 2026 - 18:41
Feb 25, 2026 - 18:41
 0
ആരോഗ്യമന്ത്രി ഐസിയുവിൽ; മുഖ്യമന്ത്രി എത്തി, ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയെന്ന് സഹപ്രവർത്തകർ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു (KSU) പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായ പരിക്കേറ്റ മന്ത്രിക്ക് സംസാരിക്കാൻ പോലും പ്രയാസം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

മന്ത്രിയുടെ കഴുത്തിന് ഗുരുതരമായ പരിക്കുണ്ടെന്നും തല ഉയർത്താനോ ഇരുവശങ്ങളിലേക്ക് ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. എക്സ്‌റേ ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമേ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു.

പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് സ്പീക്കർ പറഞ്ഞു. സമരക്കാരെ തള്ളിപ്പറയാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയെ പോലീസ് വലയം ഭേദിച്ച് കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

കണ്ണൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow