കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീകളെ നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനം; ഹൈകോടതി
ഭാര്യക്ക് സഹോദരി ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും കന്യകാത്വ പരിശോധന നടത്തണമെന്നും യുവാവിന്റെ പരാതി

സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ചത്തീസ്ഗഡ് ഹൈകോടതി. ജസ്റ്റിസ് അരവിന്ദ് കുമാറാണ് കേസ് പരിഗണിച്ചത്.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധ നടത്തണമെന്നാവശ്യപ്പെട്ട് യുവാവ് സമർമിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
കന്യകാത്വ പരിശോധയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും നീതിക്കും സ്ത്രീകളുടെ സ്വകാര്യതയ്ക്കും എതിരാണെന്ന് കോടതി പറഞ്ഞു.
2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്നും ഒരുമിച്ച് ജീവിക്കാൻ പ്രയാസമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. തുടർന്ന് ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഇടക്കാല ഹരജി സമർപ്പിച്ചു.
പിന്നാലെ ഭാര്യക്ക് സഹോദരി ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നും കന്യകാത്വ പരിശോധന നടത്തണമെന്നും യുവാവ് പരാതി നൽകുകയായിരുന്നു.
2024 ഒക്ടോബറിൽ കോടതി യുവാവിന്‍റെ അപേക്ഷ നിരസിച്ചതോടെയാണ് ഹൈകോടതിയിൽ ക്രിമിനൽ ഹരജി ഫയൽ ചെയ്തത്.
What's Your Reaction?






