അബുജ: നൈജീരിയയിലെ മിന്നല്‍പ്രളയത്തില്‍ മരണം 117 ആയി. തെക്കന്‍ നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായത്.
വെള്ളപ്പൊക്കത്തില്‍ നിരവധിപേരെ കാണാതായി. കാർഷികോത്പന്നങ്ങൾ കനത്ത മഴയില്‍ ഒഴുകിപ്പോയി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. അതേസമയം മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
നൈജറില്‍ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍പ്രളയവും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.