മുംബൈ: നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം നടന്നത്. ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ബാലാജി റാത്തോഡ് എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിനെ തുടർന്നാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മകൾ പണം ചോദിച്ചപ്പോൾ ദേഷ്യം വന്ന ഇയാൾ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.