തിരുവനന്തപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് അമ്മാവൻ
ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാർ പോലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ മരണം കൊലപാതകം ആണെന്നും കൃത്യം നടത്തിയത് കുട്ടിയുടെ അമ്മാവനാണെന്നുമാണ് പോലീസ് പറയുന്നത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. അതെ സമയം കൃത്യം നടത്താനുള്ള സാഹചര്യം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇന്ന് രാവിലെയാണ് കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ വീട്ടിൽ അച്ചാച്ചൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം നടന്നത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
What's Your Reaction?






