ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം ബോംബെറ്
ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന് സംശയം

തൃശ്ശൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രന്റെ വീടിനു സമീപം ബോംബെറ്. ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിനു സമീപം ബോംബെറ് നടന്നത്. ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് അജ്ഞാതർ ബോംബ് എറിഞ്ഞത്. രാത്രി 10:43 ഓടെയാണ് സംഭവം നടന്നത്.
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികൾ ബോംബറിഞ്ഞതായി വ്യക്തമായത്. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന് സംശയം.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചുകൊണ്ട് പോലീസ് പരിശോധന നടത്തുകയാണ്.
സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. ബോബറിഞ്ഞത് ആരാണെങ്കിലും അവരെ പോലീസ് കണ്ടെത്തണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്ഫോടകാ വസ്തു എറിഞ്ഞ വീട്ടിലെ കുടുംബം യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ആളുകളാണ്. ഇത് പ്ലാനിങ്ങോടുകൂടി നടത്തിയ സ്ഫോടനമെന്നും അവർ ആരോപിച്ചു. സ്ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
അതീവ ഗൗരവമായി ഭാരതീയ ജനതപാർട്ടി ഈ സംഭവത്തെ കാണുന്നതെന്നും പോലീസ് അന്വേഷണത്തിൽ നിജ സ്ഥിതി വെളിവാക്കപ്പെടണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
What's Your Reaction?






