തലസ്ഥാനത്ത് ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഇറക്കത്തിൽ അമിതവേഗതയിൽ ബൈക്കിനെ മറികടന്നതാണ് അപകട കാരണമെന്ന് വട്ടിയൂർക്കാവ് എസ്.ഐ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വട്ടിയൂര്‍ക്കാവ്: ടാങ്കര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ വി.കെ.പി നഗര്‍ 112-ാം നമ്പര്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടുകൂടിയായിരുന്നു അപകടം.
മരുതന്‍കുഴിയില്‍ നിന്നും വേട്ടമുക്കിലേയ്ക്ക് പോകുന്ന വഴി ചിറ്റാറ്റിന്‍കരയില്‍ വച്ചായിരുന്നു വാഹനാപകടം. പ്രഭാകരന്‍ ഓടിച്ചിരുന്ന ബുളളറ്റില്‍ വാട്ടര്‍ ടാങ്കര്‍ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബൈക്കും ടാങ്കര്‍ വാഹനവും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇറക്കത്തിൽ അമിതവേഗതയിൽ ബൈക്കിനെ മറികടന്നതാണ് അപകട കാരണമെന്ന് വട്ടിയൂർക്കാവ് എസ്.ഐ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി ഷിജുവിനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ: സുജാത. മക്കള്‍: അച്ചു, കാര്‍ത്തിക. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
What's Your Reaction?






