ദാരുണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാകരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് തുറന്നുവെച്ച മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് (ഫെബ്രുവരി 7) ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശവനമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്.
രക്ഷിതാക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. ശേഷം രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്തുനിന്ന് കുട്ടി കളിക്കുകയായിരുന്നു. ഈ സമയം മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീണാണ് അപകടം ഉണ്ടായത്. കുട്ടിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു സംഘത്തിന്‍റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്തെത്തിയത്.
അൽപസമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാത്ത വിവരം അറിഞ്ഞത്. സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് കുഴിയിൽ വീണതായി കാണുകയും ഉടൻ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്ന് വാർത്താക്കുറിപ്പിലൂടെ സിയാൽ പ്രതികരിച്ചു.
What's Your Reaction?






