തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട് അഞ്ചുപേരെ വെട്ടിക്കൊന്നെന്ന് 23കാരന്‍റെ കുറ്റസമ്മതം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല. അഞ്ചുപേരെ കൊലപ്പെടുത്തിയതായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പെരുമല സ്വദേശി അഫാൻ (23) മൊഴി നൽകി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവ് വെളിപ്പെടുത്തൽ നടത്തിയത്. 5 പേർ കൊല്ലപ്പെട്ടെന്നും ഒരാൾ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഇന്നു വൈകിട്ടാണു സംഭവം.
യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആക്രമണത്തിൽ സഹോദരനും 9–ാം ക്ലാസ് വിദ്യാർഥിയുമായ അഫ്സാൻ, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആദ്യം വെട്ടിയത് അമ്മയെയും പെൺസുഹൃത്തിനെയുമാണ്. അഫാന്റെ പെൺസുഹൃത്ത്, സഹോദരൻ എന്നിവരെ അവരുടെ വീട്ടിൽവച്ചാണു വെട്ടിക്കൊന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
പെൺസുഹൃത്തിന്റെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തിയും അച്ഛന്റെ അമ്മയെ അവരുടെ വീട്ടിലെത്തിയുമാണു വെട്ടിക്കൊന്നതെന്നും യുവാവ് പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്. പോലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
What's Your Reaction?






