തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസ് വിദ‍്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തട്ടിക്കൊണ്ടുപോയവരും വിദ്യാര്‍ത്ഥിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തട്ടികൊണ്ടുപോയ പത്താം ക്ലാസ് വിദ‍്യാർഥിയെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 7:45 ഓടെയാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. നാലംഗ സംഘം കാറിലെത്തിയാണ് വിദ്യാർത്ഥിയെ കൊണ്ടുപോയത്.
ഇതിനു പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകുകയും തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെ ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു.
ശ്രീജിത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന്‍ ദേവന്‍ (20) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയവരും വിദ്യാര്‍ത്ഥിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.
What's Your Reaction?






