എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
ഏറ്റവും കൂടുതൽ മാർക്ക് വിധികർത്താക്കൾ നൽകിയ പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത് എന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പ്രതികരിച്ചു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസത്തിനുള്ള സി .ബി. കുമാര്‍ അവാർഡിനാണ് സ്വരാജ് അർഹനായിരിക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷവും ഇടതുവിരുദ്ധ ചേരിയും സ്വരാജിനെതിരെ ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടിയതാണ് ‘പൂക്കളുടെ പുസ്തകം’ എന്ന ഗ്രന്ഥം. ഏറ്റവും കൂടുതൽ മാർക്ക് വിധികർത്താക്കൾ നൽകിയ പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത് എന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനോട് 11077 വോട്ടുകൾക്ക് സ്വരാജ് പരാജയപ്പെട്ടിരുന്നു.
മറ്റ് അവാര്‍ഡുകള്‍
നോവല്‍ - ജി ആര്‍ ഇന്ദുഗോപന്‍ (ആനോ)
ചെറുകഥ - വി ഷിനിലാല്‍ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര)
നാടകം - ശശിധരന്‍ നടുവില്‍ (പിത്തളശലഭം)
സാഹിത്യവിമര്‍ശനം - ജി ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം - പി ദീപക് (നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
ജീവചരിത്രം / ആത്മകഥ - ഡോ. കെ രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
വിവര്‍ത്തനം - ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോന്‍ഡ ബെല്ലി)
ബാലസാഹിത്യം - ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍)
ഹാസസാഹിത്യം - നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)
What's Your Reaction?






