മ്യാന്മറിൽ ശക്തമായ ഭൂചലനം; പ്രകമ്പനം വടക്കുകിഴക്കൻ ഇന്ത്യയിലും അനുഭവപ്പെട്ടു
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലും അനുഭവപ്പെട്ടു

ന്യൂഡല്‍ഹി: മ്യാന്മറിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.10 ഓടെയാണ് ഭൂചലനം ഉണ്ടായത്.
മണിപ്പൂരിലെ ഉക്രുലിൽ നിന്ന് 27 കിലോമീറ്റർ അകലെ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. നാഗാലാൻഡിലെ വോഖയിൽ നിന്ന് 155 കിലോമീറ്റർ, ദിമാപൂരിൽ നിന്ന് 159 കിലോമീറ്റർ, മോഖ്ചുങിൽ നിന്ന് 177 കിലോമീറ്റർ എന്നിങ്ങനെയാണ് പ്രഭവകേന്ദ്രത്തിൽ നിന്നുള്ള ദൂരം. മിസോറാമിലെ ഗോപയിലേക്ക് 171 കിലോമീറ്ററും ചംപായിലേക്ക് 193 കിലോമീറ്ററും ദൂരമുണ്ട്.
മ്യാന്മറിലെ ഭൂചലനത്തിന് മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ ചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച രാത്രി 12.09 ഓടെ മഹാരാഷ്ട്രയിലെ സതാരയിൽ 3.4 തീവ്രത രേഖപ്പെടുത്തി. കോലാപൂരിൽ നിന്ന് 91 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. തൊട്ടുപിന്നാലെ പുലർച്ചെ 4.28 ന് അരുണാചൽ പ്രദേശിലെ പാങ്ഗിനിൽ നിന്ന് 227 കിലോമീറ്റർ അകലെയുള്ള തിബറ്റിലെ സ്ഥലത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇവയ്ക്ക് ശേഷമാണ് മ്യാന്മറിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്.
What's Your Reaction?






