വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയ തക്കം നോക്കിയായിരുന്നു ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ 23 കാരനായ അഫാൻ ഞായറാഴ്ച ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയ തക്കം നോക്കിയായിരുന്നു ആത്മഹത്യാ ശ്രമം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലുമാണ് അഫാൻ.
വെള്ളിയാഴ്ച കൂട്ടക്കൊലക്കേസിൽ നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അഫാന്റെ ആത്മഹത്യാ ശ്രമം. 91 വയസ്സുള്ള അഫാന്റെ മുത്തശ്ശിയായ സൽമാ ബീവിയുടെ കൊലപാതകത്തിന്റെ കുറ്റപത്രമായിരുന്നു പോലീസ് കോടതിയിൽ സമർപ്പിച്ചത്.
ഫെബ്രുവരി 24 നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തലസ്ഥാനത്തും പരിസരത്തുമായി മൂന്ന് സ്ഥലങ്ങളിലായി അഫാൻ അഞ്ച് പേരെ (ഇതിൽ നാല് പേർ സ്വന്തം കുടുംബാംഗങ്ങൾ) ക്രൂരമായി കൊലപ്പെടുത്തി. ആറാമത്തെ ഇരയായ അമ്മ ഷെമി, ആക്രമണത്തിൽ നിന്ന് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
അഫാന്റെ 13 വയസ്സുള്ള സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമ ബീവി (91), അമ്മാവൻ അബ്ദുൾ ലത്തീഫ്, അമ്മായി ഷാഹിദ, കാമുകി ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരുടെയും പരിക്കുകൾ ചുറ്റികയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു.
വെഞ്ഞാറമൂടിലെ പേരമല, എസ്.എൻ. പുരം, പാങ്ങോട് എന്നീ മൂന്ന് സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. പേരമലയിലെ കുടുംബ വീട്ടിൽ, അഫ്സന്റെയും ഫർസാനയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലായി കണ്ടെത്തി. എസ്.എൻ. പുരത്ത്, ലത്തീഫും ഷാഹിദയും മരിച്ച നിലയിൽ കണ്ടെത്തി.
അതേസമയം സൽമ ബീവിയെ പാങ്ങോടത്തെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫർസാനയുടെ മൃതദേഹം ഒരു കസേരയിൽ ഇരിക്കുന്ന നിലയിലും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കിയ നിലയിലുമായിരുന്നു.
What's Your Reaction?






