വാഷിങ്ടൺ: ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് വിലക്കേർപ്പടുത്തി യുഎസ് പ്രസിഡന്‍റ് ട്രംപ്. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ ബാധിക്കുന്ന നടപടിയെന്ന് വിലയിരുത്തല്‍.
ഫെഡറൽ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമിനു കീഴിൽ (SEVP) വിദേശീയരായ വിദ്യാർത്ഥികളെ ചേർക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അധികാരം റദ്ദാക്കിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെം സര്‍വകലാശാലയെ അറിയിച്ചു.
ഇതോടെ ഹാർവാഡിലെ ഏകദേശം 6,800 വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയേറുകയാണ്. ഇന്ത്യയിൽ നിന്ന് ഏകദേശം 800 വിദ്യാർത്ഥികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെയും ട്രംപിന്റെ ഈ പുതിയ തീരുമാനം കടുത്ത രീതിയിൽ തന്നെ ബാധിക്കും.
നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾ മറ്റു സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശത്തിൽ പറയുന്നത്. അല്ലാത്ത പക്ഷം വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.
ഹാര്‍വാര്‍ഡ് അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ യുഎസ് ഹോം ലാന്റ് സെക്യുരിറ്റി ഉന്നയിച്ചിരുന്നു. മാത്രമല്ല നിയമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയതിന്റെ ഫലമായി ഹാര്‍വാര്‍ഡിന്റെ സ്റ്റുഡന്റ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയെന്നാണ് ഇവർ പറയുന്നത്.