കേരളത്തിൽ സ്ത്രീ സുരക്ഷയില്ല; ലൗ ജിഹാദിൽ സർക്കാർ കണ്ണടയ്ക്കുന്നു; ഡിജിപി പോലും കൂടെ നിന്നില്ലെന്ന് ആർ. ശ്രീലേഖ
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവം ശ്രീലേഖ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് രൂക്ഷവിമർശനവുമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ. സംസ്ഥാനത്ത് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതാണ് സ്ത്രീ സുരക്ഷയില്ലാത്ത അവസ്ഥയ്ക്ക് കാരണമെന്നും മുൻ ഡിജിപി കൂടിയായ ശ്രീലേഖ ആരോപിച്ചു.
ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളിൽ പോലും നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്നിട്ട് കൂടി തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും സഹായിച്ചില്ല. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാൻ കഴിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യ സ്വന്തം വീട്ടിൽ പൂട്ടിയിടപ്പെട്ട സംഭവം ശ്രീലേഖ ചൂണ്ടിക്കാട്ടി. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. ലൗ ജിഹാദ് പോലുള്ള ഗൗരവകരമായ വിഷയങ്ങൾ നടക്കുമ്പോഴും സർക്കാർ മൗനം പാലിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്ന് ശ്രീലേഖ ആഞ്ഞടിച്ചു.
What's Your Reaction?