ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ സൈന്യം ശ്രമിച്ചിരുന്നു. എന്നാൽ അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഖമേനിയെ വധിക്കാന്‍ ഇസ്രയേലിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നുവെന്നും കാറ്റ്‌സ് പറഞ്ഞു. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
മാത്രമല്ല ഇറാന്‍ വീണ്ടും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് പദ്ധതിയെങ്കില്‍ അവര്‍ക്കെതിരെ വീണ്ടും ആക്രമണം നടത്താന്‍ ട്രംപില്‍ നിന്ന് 'പച്ചക്കൊടി' ലഭിച്ചിട്ടുണ്ട്. ഇറാന്‍ ആ സാഹസത്തിന് മുതിരില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേല്‍ കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.